Webdunia - Bharat's app for daily news and videos

Install App

തേക്കിടപാട്; ബന്ധുനിയമനത്തിന് പിന്നാലെ 'കുടുംബക്ഷേത്രത്തിൽ' കുടുങ്ങി ജയരാജൻ, 50 കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ട് ജയരാജന്റെ കത്ത്

മന്ത്രിയായിരിക്കെ ജയരാജൻ വനം വകുപ്പിനോട് 50 കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടു, ചട്ട വിരുദ്ധമെന്ന് വകുപ്പ് മന്ത്രി

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:22 IST)
ബന്ധു നിയമനത്തിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ ഇ പി ജയരാജന് മേൽ പുതിയ അരോപണം. കോടിയോളം വില വരുന്ന തേക്ക് ആവശ്യപ്പെട്ട് ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ വനംവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി റിപ്പോർട്ട്. 1200 ക്യൂബിക് മീറ്റർ തെക്ക് സൗജന്യമായി നൽകണമെന്നായിരുന്നു ജയരാജൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.
 
കണ്ണൂരിലെ ഇരുണാവിലെ ജയരാജന്റെ കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായിട്ടാണ് വനം മന്ത്രിയോട് തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ലെറ്റർ പാഡിലാണ് ക്ഷേത്ര സമിതിയുടെ ശുപാർശ വന്നത്. എന്നാൽ, ഇത്രയും ഭീമമായ അളവിൽ തേക്ക് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് വനം വകുപ്പ് കത്ത് നിരസിക്കുകയായിരുന്നു. സ്വകാര്യ ക്ഷേത്രങ്ങൾക്ക് തേക്ക് നൽകുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു വനം വകുപ്പ് നൽകിയ വിശദീകരണം.
 
അതേസമയം, ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ‌യിൽ മന്ത്രിയുടെ ലെറ്റർ പാഡിലാണ് ശുപാർശ കത്ത് വന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കി. കത്ത് കിട്ടിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിഷയത്തോള് ഇപ്പോൾ പ്രതികരിക്കുന്നില്ലെൻ ഇ പി ജയരാജൻ അറിയിച്ചു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന

Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

അടുത്ത ലേഖനം
Show comments