Webdunia - Bharat's app for daily news and videos

Install App

ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നു

ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളിൽ ആധുനിക ക്യാമറയുമായി എക്സൈസ്

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (09:13 IST)
ലഹരിക്കടത്ത് തടയാൻ‌ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്.  ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. 14 ചെക്പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷംരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 
 
തിരുവനന്തപുരത്ത് അമരവിള ഉള്‍പ്പെടെ നാലിടത്ത്, പാലക്കാട് വാളയാര്‍ ഉള്‍പ്പെടെ അഞ്ചിടത്ത്, കൊല്ലത്ത് ആര്യങ്കാവ്, ഇടുക്കിയില്‍ കുമളി, വയനാട്ടില്‍ മുത്തങ്ങ, കണ്ണൂരില്‍ കൂട്ടുപുഴ, കാസർകോട് മഞ്ചേശ്വരം എന്നീ ചെക്പോസ്റ്റുകളിലുമാണു ക്യാമറ വയ്ക്കുന്നത്. 
 
അതില്‍ തിരുവനന്തപുരത്ത് അമരവിളയിലും കൊല്ലത്ത് ആര്യങ്കാവിലും ജോലി പൂര്‍ത്തിയായി. ഇടുക്കിയില്‍ പണി പുരോഗമിക്കുന്നു. ഒരു ചെക്പോസ്റ്റില്‍ മൂന്നുവീതം ക്യാമറകളാണു സ്ഥാപിക്കുന്നത്. രണ്ട് ബുള്ളറ്റ് ക്യാമറകളും ഒരു കറങ്ങുന്ന ക്യാമറയും. അസിസ്റ്റന്റ്, ഡെപ്യൂട്ടി, ജോയിന്റ് കമ്മിഷണര്‍മാരുടെ ഓഫിസുകളുമായി ഇവയെ ബന്ധിപ്പിക്കുമെന്നാണ് വിവരം.
 
ചെക്പോസ്റ്റുകളെ കൂടാതെ ഈ ഓഫിസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഏഴുദിവസത്തിനുള്ളില്‍ എല്ലാ ചെക്പോസ്റ്റുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments