കോഴിക്കോട് ട്രെയിനിൽ വൻ സ്ഫോടക വസ്തുക്കൾ, ഒരു യാത്രക്കാരി പിടിയിൽ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (07:57 IST)
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ-മംഗളുരു സൂപ്പർ എക്സ്‌പ്രെസ്സിൽനിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു യാത്രക്കാരിയെ പൊലീസ് പിടികൂടി. പിടിയിലായത് ചെന്നൈ സ്വദേശിനിയാണ് എന്നാണ് സൂചന. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റനേറ്ററുകൾ എന്നിവയാണ് ട്രെയിനിൽ സീറ്റിനടിയിൽ നിന്നും കണ്ടെത്തിയത്. പുലർച്ചെ നടത്തിയ പരിശോധനയിൽ ട്രെയിനിലെ ഡി-1 കംപാർട്ട്മെന്റിൽനിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പിടിയിലായ സ്തീയ്ക്ക് സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടൊ എന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. എന്നാൽ സ്ഫോടകവസ്തുക്കളുമായി തനിയ്ക്ക് ബന്ധമില്ലെന്നും ആ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments