Webdunia - Bharat's app for daily news and videos

Install App

വ്യാജ ആധാർ കാർഡ് നിർമ്മിച്ച്‌ നൽകിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:45 IST)
കരുനാഗപ്പള്ളി : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് മൂന്നുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറേൽ കവല, ഉടുമ്പന്നൂർ മനയ്ക്കമാലി അർഷൽ എന്ന 28 കാരനെയാണ് പോലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി വള്ളിക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് അഞ്ചു പേരടങ്ങിയ സംഘം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. വ്യാജരേഖകൾ നിർമിച്ചു നൽകുന്നതിൽ അതിവിദഗ്ധനായ ഇയാൾ മലപ്പുറത്ത് നിന്ന് അരക്കോടി രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 23 കേസുകളിലെ പ്രതിയാണ്.

പണയം വച്ച് പണം തട്ടിയെടുത്ത അഞ്ചു പേരെയും രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ്, ഇടുക്കി വാത്തിക്കുടി സ്വദേശി സുനീഷ്, ഇടുക്കി മണിയാർകുട്ടി സ്വദേശി അപ്പു എന്ന ബൈജേഷ്, ഇടുക്കി കട്ടപ്പന സ്വദേശി സുബാഷ്, കോഴിക്കോട് പെരുവണ്ണ സ്വദേശി വിനോദ് എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അർഷലിനെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments