Webdunia - Bharat's app for daily news and videos

Install App

എന്നെ അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യം, എന്നെ വിരൂപൻ എന്നു വിളിച്ചു, അവർ മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ് അനുകരിക്കുന്നത്; ചാനലുകാർ റേറ്റിങ്ങിനായി തന്നെ ഉപയോഗിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്

വിളിച്ചു വരുത്തി അപമാനിച്ചു, വിരൂപൻ എന്നു വിളിച്ചു; നടന്നത് കുടുക്കാനുള്ള ശ്രമമെന്ന് സന്തോഷ് പണ്ഡിറ്റ്

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2016 (13:03 IST)
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിക്കിടെ അപമാനിച്ചത് സോഷ്യൽ മീഡിയയിൽ വൻ വാർത്തയായിരിക്കുകയാണ്. കൂട്ടമായി അദ്ദേഹത്തെ ആക്രമിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പണ്ഡിറ്റിനെ പിന്തുണച്ച് താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു. സംഭവത്തോട് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
 
'ഓണ പരിപാടി ആണെന്നും കൗണ്ടർ ആണ് ലക്ഷ്യമെന്നും പറഞ്ഞായിരുന്നു ചാനലുകാർ തന്നെ പരിപാടിക്ക് ക്ഷണിച്ചത്. മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്. പക്ഷേ എന്നെ അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂട്ടം ചേർന്ന് വളഞ്ഞാക്രമിക്കുകയായിരുന്നു അവരെന്നെ. അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു.
 
ഞാൻ ആരേയും അനുകരിച്ചല്ല ജീവിക്കുന്നതും അഭിനയിക്കുന്നതും. എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ മോഹൻലാലിനേയും മമ്മൂട്ടിയെയും അനുകരിച്ചാണ് ജീവിക്കുന്നത്. എന്നെ കൂട്ടായി ആക്രമിച്ച് റേറ്റിങ്ങ് കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ എന്നെ പരിപാടിക്കായി വിളിച്ചത്. മിമിക്രിക്കാര്‍ക്ക് ഒരു നേരത്തേ ചോറ്, ചാനലിന് ആവശ്യത്തിന് പരസ്യം, എനിക്ക് നല്ല കാശ് അത്രയേ ഈ പരിപാടികൊണ്ട് ഞാന്‍ കണക്കാക്കുന്നുളളു. 
 
എന്റെ സിനിമ ഇഷ്ടമുള്ളവർ കണ്ടാൽ മതി. സിനിമ എടുക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്.- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കടപ്പാട്: (മനോരമ ഓൺലൈൻ)

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments