Webdunia - Bharat's app for daily news and videos

Install App

എന്നെ അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യം, എന്നെ വിരൂപൻ എന്നു വിളിച്ചു, അവർ മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ് അനുകരിക്കുന്നത്; ചാനലുകാർ റേറ്റിങ്ങിനായി തന്നെ ഉപയോഗിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്

വിളിച്ചു വരുത്തി അപമാനിച്ചു, വിരൂപൻ എന്നു വിളിച്ചു; നടന്നത് കുടുക്കാനുള്ള ശ്രമമെന്ന് സന്തോഷ് പണ്ഡിറ്റ്

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2016 (13:03 IST)
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിക്കിടെ അപമാനിച്ചത് സോഷ്യൽ മീഡിയയിൽ വൻ വാർത്തയായിരിക്കുകയാണ്. കൂട്ടമായി അദ്ദേഹത്തെ ആക്രമിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പണ്ഡിറ്റിനെ പിന്തുണച്ച് താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു. സംഭവത്തോട് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
 
'ഓണ പരിപാടി ആണെന്നും കൗണ്ടർ ആണ് ലക്ഷ്യമെന്നും പറഞ്ഞായിരുന്നു ചാനലുകാർ തന്നെ പരിപാടിക്ക് ക്ഷണിച്ചത്. മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്. പക്ഷേ എന്നെ അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂട്ടം ചേർന്ന് വളഞ്ഞാക്രമിക്കുകയായിരുന്നു അവരെന്നെ. അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു.
 
ഞാൻ ആരേയും അനുകരിച്ചല്ല ജീവിക്കുന്നതും അഭിനയിക്കുന്നതും. എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ മോഹൻലാലിനേയും മമ്മൂട്ടിയെയും അനുകരിച്ചാണ് ജീവിക്കുന്നത്. എന്നെ കൂട്ടായി ആക്രമിച്ച് റേറ്റിങ്ങ് കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ എന്നെ പരിപാടിക്കായി വിളിച്ചത്. മിമിക്രിക്കാര്‍ക്ക് ഒരു നേരത്തേ ചോറ്, ചാനലിന് ആവശ്യത്തിന് പരസ്യം, എനിക്ക് നല്ല കാശ് അത്രയേ ഈ പരിപാടികൊണ്ട് ഞാന്‍ കണക്കാക്കുന്നുളളു. 
 
എന്റെ സിനിമ ഇഷ്ടമുള്ളവർ കണ്ടാൽ മതി. സിനിമ എടുക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്.- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കടപ്പാട്: (മനോരമ ഓൺലൈൻ)

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments