Webdunia - Bharat's app for daily news and videos

Install App

പതിനെട്ടു വിവാഹ തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിലായി

എ കെ ജെ അയ്യര്‍
ഞായര്‍, 22 മെയ് 2022 (21:35 IST)
ഭുവനേശ്വർ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ടു സ്ത്രീകളെ വിവാഹം ചെയ്യുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്ത രമേശ് എന്ന 65 കാരനെ ഒഡീഷാ പോലീസ് അറസ്റ് ചെയ്തു. കേരളത്തിലും ഇയാൾ വിവാഹ തട്ടിപ്പ് നടത്തിയതായി പോലീസ് വെളിപ്പെടുത്തി. തട്ടിപ്പിന് ഇരയായവരിൽ അധികവും ഡോക്ടർമാരാണ്.

കൊച്ചിയിൽ മുമ്പ് നടന്ന ഒരു വിവാഹ തട്ടിപ്പു കേസിൽ ഇയാൾ പ്രതിയായിരുന്നു എന്നും അന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതാണെന്നും ആണ് പോലീസ് പറയുന്നത്. ഇയാൾ വിവാഹം ചെയ്ത 18 പേരിൽ 16 പേരും ഒഡീഷയ്ക്ക് പുറത്തുള്ളവരാണ്. ഡോക്ടർമാർ, ചാർട്ടേഡ് അക്കവുണ്ടന്റുമാർ, ഇൻഷ്വറൻസ് കമ്പനി ജനറൽ മാനേജർ, സുപ്രീംകോടതി അഭിഭാഷക തുടങ്ങി നിരവധി പേരാണ് ഇയാളുടെ കബളിപ്പിക്കലിന് ഇരയായത്.  

1982 മുതൽ ഇയാൾ വിവാഹ തട്ടിപ്പുകൾ നടത്തി വരികയായിരുന്നു. ഡൽഹിയിലെ ഒരു വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. അസമിലെ ഒരു ഡോക്ടറെ കബളിപ്പിച്ചു ഇയാൾ 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേവലം ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഡോക്ടർ ആണെന്നാണ് അവകാശപ്പെട്ടു വിവാഹം കഴിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments