Webdunia - Bharat's app for daily news and videos

Install App

വാഹന ഇൻഷ്വറൻസ് പ്രീമിയം തുക തട്ടിയ ഏജന്റിന് തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
വ്യാഴം, 15 ഡിസം‌ബര്‍ 2022 (16:59 IST)
പാലക്കാട്: വാഹന ഇൻഷ്വറൻസ് പ്രീമിയം തുക തട്ടിയ കേസിൽ ഏജന്റിനു കോടതി ഒരു വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി കുലുക്കല്ലൂർ കൊന്നെപ്പുറത്ത് വീട്ടിൽ സന്തോഷിനെയാണ് പട്ടാമ്പി ഫാസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.എ.ഷെറിനാണ് ശിക്ഷിച്ചത്.  

2012 ൽ മേലെ പട്ടാമ്പി തെക്കുമുറി താഴ്തത്തേതിൽ മുഹമ്മദ് ഷാരിഖ് നൽകിയ സ്വകാര്യ അന്യായത്തിലാണ് വിധിയുണ്ടായത്. ഇയാളുടെ വാഹന പ്രീമിയ തുകയായി 25000 നൽകിയത് കൈപ്പറ്റിയ ശേഷം സന്തോഷ് പോളിസി പുതുക്കി നൽകിയിരുന്നു. എന്നാൽ വാഹനം അപകടത്തിൽ പെട്ടപ്പോൾ നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പോളിസി മുടങ്ങിയതായി കാണുന്നതിനാൽ നഷ്ടപരിഹാരത്തുക നൽകാനാവില്ല എന്ന് ഇൻഷ്വറൻസ് കമ്പനി അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏജന്റ് പണം കൈപ്പറ്റിയ ശേഷം തന്റെ ചെക്ക് ഇൻഷ്വറൻസ് കമ്പനിക്കു നൽകിയെങ്കിലും അത് മടങ്ങിയിരുന്നു. പിന്നീട് അടച്ചതുമില്ല. അതിനാൽ ഏജന്റാണ് നഷ്ടപരിഹാരം കിട്ടാത്തതിന് ഉത്തരവാദി എന്നായിരുന്നു പരാതിക്കാരന്റെ വാദം. പോലീസിൽ പരാതി നൽകിയെങ്കിലും ഫലവത്താകാത്തതിനെ തുടർന്നാണ് മുഹമ്മദ് ഷാരിഖ് കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments