Webdunia - Bharat's app for daily news and videos

Install App

വ്യാജ ഐടി കമ്പനിയുടെ പേരിൽ തട്ടിപ്പ് : ഒന്നേ മുക്കാൽ കോടി തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 2 ജൂലൈ 2022 (19:33 IST)
കൊല്ലം : വ്യാജ ഐടി കമ്പനിയുടെ പേരിൽ ഒന്നേ മുക്കാൽ കോടി തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിലായി. വ്യാജ കമ്പനിയുടെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടിലേക്ക് ഓവർഡ്രാഫ്ട് എന്ന പേരിൽ ഒന്നേമുക്കാൽ കോടി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പൊക്കുന്നിൽ സജീബ് മൻസിലിൽ സാജിദ് എന്ന 36 കാരനായ ബാങ്ക് ജീവനക്കാരനാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.

കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ശക്തികുളങ്ങര ശാഖയിൽ 2016 മുതൽ 2021 വരെ സ്ഥിരനിക്ഷേപം നടത്തിയ പതിനൊന്നു പേരുടെ അക്കൗണ്ടുകളിൽ നിന്നാണ് ഈ അക്കൗണ്ടുകളുടെ ഉടമകൾ അറിയാതെ തുക വ്യാജ ഐ.ടി.കമ്പനിയുടെ പേരിൽ മാറ്റിയത്. പിന്നീട് ഈ പണം ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ചു പേരും വീതിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ സാജിത ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് പോലീസ് പിടികൂടിയത്.

കേസിലെ പ്രതികളായ ബാങ്ക് മാനേജർ ഉൾപ്പെടെ നാല് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ പിടികൂടാൻ പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണൻ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments