Webdunia - Bharat's app for daily news and videos

Install App

പതിനൊന്ന് മണിക്ക് തുടങ്ങുന്ന ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയുള്ള ക്രോസ്‌ വിസ്‌താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കും

പതിനൊന്ന് മണിക്ക് തുടങ്ങുന്ന ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയുള്ള ക്രോസ്‌ വിസ്‌താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കും

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (09:22 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം ഇന്ന് അറസ്‌‌റ്റുചെയ്തേക്കുമെന്ന് സൂചന‌. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 
 
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ കന്യാസ്‌ത്രീ പറഞ്ഞതെല്ലാം ബിഷപ്പ് നിഷേധിക്കുകയായിരുന്നു.
 
കോട്ടയം എസ് പിയുടെയും ഡി വൈ എസ് പിയുടെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
 
ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ കിട്ടിയിട്ടുള്ളതുകൊണ്ടുതന്നെ അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും. പീഡന പരാതിയെത്തുടർന്ന് ഒരു ബിഷപ്പ് ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിലൊരു ചോദ്യം ചെയ്യലിന് വിധേയനാകുന്നത്.
 
ബുധനാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഫ്രാങ്കോ മുളയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത് വൈകുന്നേരം 6.25നാണ് വിട്ടയച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
 
കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു പറഞ്ഞു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ചില ഫോട്ടോകളും മെസേജുകളും ഹാജരാക്കിയതായും സൂചനയുണ്ട്.
 
തൃപ്പൂണിത്തുറയിലെ ഹൈടെക് സൗകര്യങ്ങളുള്ള ചോദ്യംചെയ്യൽ മുറിയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ മുഖത്തെ വികാരങ്ങൾ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയും. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

അടുത്ത ലേഖനം