ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പാര്‍ട്ടി ഓഫീസ് വിട്ടുനല്‍കി സിപിഎം

Webdunia
ചൊവ്വ, 18 മെയ് 2021 (07:57 IST)
വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ എത്തുകയും മരണപ്പെടുകയും ചെയ്ത ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പാര്‍ട്ടി ഓഫീസ് വിട്ടുനല്‍കി സിപിഎം. തെക്കന്‍ പറവൂര്‍ കോഴിക്കരി കറുകശ്ശേരിയില്‍ സി.കെ.മോഹനനാണ് ഉദയംപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് തെക്കന്‍ പറവൂര്‍ പി.എം.യു.പി. സ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംപില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മരിച്ചത്. ഇയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. വീട്ടില്‍ വെള്ളംകയറിയതിനാല്‍ വേറെ എവിടെയെങ്കിലുംവച്ച് സംസ്‌കാരം നടത്തേണ്ട സാഹചര്യം വന്നു. ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലാണ് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സംസ്‌കാര ചടങ്ങുകള്‍ക്കായി തുറന്നുകൊടുത്തത്. സിപിഎം തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എം.ആര്‍.വിദ്യാധരന്‍ സ്മാരക മന്ദിരത്തിലാണ് ശവസംസ്‌കാര കര്‍മങ്ങള്‍ നടത്തിയത്.

വീട് വെള്ളക്കെട്ടിലായതിനാല്‍ മോഹനന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനും ശവസംസ്‌കാര കര്‍മങ്ങള്‍ നടത്താനും പറ്റാതെ വീട്ടുകാര്‍ വിഷമിച്ചിരിക്കുകയായിരുന്നു. ഈ വിഷമം തിരിച്ചറിഞ്ഞ സിപിഎം പ്രാദേശിക നേതൃത്വം സമയോചിതമായി ഇടപെടുകയായിരുന്നു. സമുദായാചാരപ്രകാരമുള്ള എല്ലാ കര്‍മങ്ങളും പാര്‍ട്ടി ഓഫീസില്‍വച്ച് നടത്തി. പാര്‍ട്ടി ഓഫീസിലെ ചടങ്ങുകള്‍ക്ക് ശേഷം മോഹനന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

അടുത്ത ലേഖനം
Show comments