Webdunia - Bharat's app for daily news and videos

Install App

Gopan Swami Death Case Kerala: വിവാദ 'കല്ലറ' തുറക്കുന്നു; ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍

പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു

രേണുക വേണു
ബുധന്‍, 15 ജനുവരി 2025 (20:13 IST)
Gopan Swami Death Case Kerala

Gopan Swami Death Case Kerala: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന വിവാദ കല്ലറ നാളെ തുറക്കും. കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി പരിശോധന നടത്താനാണ് തീരുമാനം. ഉച്ചയ്ക്കു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
നിര്‍ണായകമായത് ഹൈക്കോടതി തീരുമാനം 
 
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു. കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലകൊണ്ടു. കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഗോപന്‍ എങ്ങനെ മരിച്ചു? മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ?' എന്നീ ചോദ്യങ്ങളാണ് കോടതി ഗോപന്‍ സ്വാമിയുടെ കുടുംബത്തോടു ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് പോലും കോടതി പറഞ്ഞു. കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. 
 
കുടുംബത്തിന്റെ വാദം 
 
പ്രായാധിക്യത്താല്‍ രോഗാതുരനായി മരണശയ്യയിലായിരുന്ന ഗോപന്‍ 'സ്വര്‍ഗവാതില്‍ ഏകാദശി'യായ ജനുവരി ഒന്‍പതിനു സമാധിയാകുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തങ്ങള്‍ അത് പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നും കുടുംബം അവകാശപ്പെടുന്നു. മത സ്വാതന്ത്ര്യത്തിനും മതപരമായ ചടങ്ങുകളോടെ മൃതദേഹം സംസ്‌കാരിക്കാനും തങ്ങള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കുടുംബം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു. 

Gopan Swami Death Case Kerala
 
Sulochana T and Others vs District Collector, Thiruvananthapuram and Others എന്നാണ് കേസ് ടൈറ്റില്‍. WPC 1771/2025 ആണ് കേസ് നമ്പര്‍. 
 
പരാതി നല്‍കിയത് 
 
നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഗോപന്‍ സ്വാമിയെ കാണാനില്ലെന്നു പറഞ്ഞ് രണ്ട് പരാതികളാണ് ലഭിച്ചത്. ഗോപന്റെ അയല്‍വാസി കൂടിയായ വിശ്വംഭരന്‍ ആണ് ആദ്യ പരാതിക്കാരന്‍. രണ്ടാമത്തെ പരാതിയില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് ഒപ്പിട്ടിട്ടുണ്ട്. അതൊരു മാസ് പരാതിയാണ്. യേശുദാസന്‍ എന്ന വ്യക്തിയാണ് ഇതില്‍ ആദ്യം ഒപ്പിട്ടിരിക്കുന്നത്. രണ്ടാമത് ഒപ്പിട്ടിരിക്കുന്നത് ഗോപന്റെ അയല്‍വാസികളില്‍ ഒരാളായ മുജീബ് ആണ്. 
 
കുടുംബത്തിലെ ദുരൂഹത 
 
ചുമട്ടുതൊഴിലാളിയായിരുന്നു ഗോപന്‍. ഒരു ഘട്ടം എത്തിയപ്പോള്‍ ഇയാള്‍ സന്യാസം അനുഷ്ഠിക്കുകയും സ്വന്തം വീട് ആശ്രമമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഗോപന്‍ അടക്കമുള്ള ഈ വീട്ടിലെ ആളുകള്‍ കടുത്ത ശിവഭക്തര്‍ ആണ്. തങ്ങളുടെ സ്വന്തം സ്ഥലത്ത് ഇവര്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ഓം കാവുവിളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം എന്നാണ് അത് അറിയപ്പെടുന്നത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളുടെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് ഇപ്പോള്‍ ഇവിടെ പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ചാണ് ഗോപന്‍ സ്വാമിയെ സമാധിയാക്കിയതെന്നാണ് കുടുംബത്തിന്റെ വിചിത്ര വാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അടുത്ത ലേഖനം
Show comments