Webdunia - Bharat's app for daily news and videos

Install App

ഹോംസ്റ്റേയുടെ മറവില്‍ പെണ്‍ വാണിഭം: ഏഴു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (15:48 IST)
ഹോം സ്റ്റേ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ അന്തര്‍ ജില്ലാ സംഘത്തെ പിടികൂടി. നാല് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് പോലീസ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
 
വെള്ളത്തൂവല്‍ കുത്തുപാറ പാറക്കല്‍ സിജോ ജയിംസ് (30), അരക്കുഴ വള്ളോം തടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരും കണ്ണൂര്‍, എറണാകുളം, ഇടുക്കി സ്വദേശിനികളായ നാല് സ്ത്രീകളുമാണ് പിടിയിലായത്. സി.ഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടിച്ചത്.
 
കൂമ്പന്‍പാറയില്‍ ഹോം സ്റ്റേ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂതീയതി. സ്ത്രീകള്‍ നാല് ദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് ഇവിടെയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടപാടുകാരും ഏജന്റുമാരും ഉള്‍പ്പെട്ട വലിയൊരു സംഘമാണ് ഇതിനു പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. മൂന്നു വാഹനങ്ങളും ആറു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments