Webdunia - Bharat's app for daily news and videos

Install App

മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല'; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് വിവാദ പോസ്റ്റര്‍, പ്രതിഷേധം

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (10:42 IST)
'ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല' സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ പോസ്റ്റര്‍ വരികള്‍. മനുഷ്യര്‍ ജാതി-മത-വര്‍ഗ ബോധങ്ങള്‍ക്ക് അപ്പുറം ഒരുമയോടെ നില്‍ക്കേണ്ട ഈ കാലത്ത് ഇത്തരം ഒരു അറിയിപ്പ് ബോര്‍ഡ് കേരളത്തിനു അപമാനമാണെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. മതേതര കേരളത്തില്‍ ഒരിക്കലും കാണാന്‍ പാടില്ലാത്ത കാഴ്ചയാണിതെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.
 
ക്ഷേത്രവളപ്പില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന് കേരളത്തില്‍ പലയിടത്തും ഇപ്പോഴും കാണാമെങ്കിലും ഒരു പ്രത്യേക മതത്തെ സൂചിപ്പിച്ച് ഇത്തരമൊരു ബോര്‍ഡ് അപൂര്‍വമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. തികഞ്ഞ ന്യൂനപക്ഷ വര്‍ഗീയതയാണ് ഈ അറിയിപ്പ് ബോര്‍ഡ് എന്നും മതേതര ചിന്താഗതിയുള്ളവര്‍ ഈ ബോര്‍ഡ് നീക്കം ചെയ്യാന്‍ ഇടപെടണമെന്നും പലരും അഭിപ്രായപ്പെട്ടു. 
 
കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് കുഞ്ഞിമംഗലം എന്ന ഗ്രാമത്തിലെ ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിലാണ് ഈ അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിക്കുന്ന വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

അടുത്ത ലേഖനം
Show comments