Webdunia - Bharat's app for daily news and videos

Install App

“ചങ്കുറുപ്പുണ്ടോ നേരിന്റെ പക്ഷം ചേരാന്‍? എങ്കില്‍ നിന്നെ ഞങ്ങള്‍ സഖാവെ എന്ന് വിളിക്കാം”; സോഷ്യല്‍മീഡിയയില്‍ ജയന്തനെ തേടിയെത്തിയവര്‍ കണ്ടത് ഇത്; പിന്നെ പൊങ്കാലയ്ക്ക് താമസമുണ്ടായില്ല

ജയന്തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടില്‍ പൊങ്കാല ആക്രമണം

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (16:52 IST)
ചങ്കുറുപ്പുണ്ടോ നേരിന്റെ പക്ഷം ചേരാന്‍? എങ്കില്‍ നിന്നെ ഞങ്ങള്‍ സഖാവെ എന്ന് വിളിക്കാം. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി കൌണ്‍സിലര്‍ പി എന്‍ ജയന്തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോയിലെ വാക്കുകളാണിത്. എന്നാല്‍, ഈ ചിത്രത്തിന് താഴെയും ഇയാള്‍ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മിക്ക ചിത്രങ്ങളുടെ താഴെയും ഇപ്പോള്‍ പൊങ്കാലയാണ്. 
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി കൌണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജയന്തന് എതിരെ ഈ ഓഗസ്റ്റിലായിരുന്നു യുവതി പൊലീസില്‍ പരാതി നല്കിയത്.
 
തൃശൂര്‍ ജില്ലയിലെ അത്താണി സ്വദേശിയായ ജയന്തന്‍ സി പി എം പ്രവര്‍ത്തകനാണ്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിയായ ജയന്തന്‍ ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലാണ് വടക്കാഞ്ചേരി കൌണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പരാതി ആരോപിച്ച യുവതിയും ഭര്‍ത്താവ് മഹേഷും തൃശൂരില്‍ താമസിച്ചിരുന്നത് ജയന്തന്റെ വീടിനു സമീപമായിരുന്നു. 
 
ജയന്തനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. ജയന്തന്റെ ഫേസ്‌ബുക്ക് പെജിലെ ചിത്രങ്ങള്‍ക്ക് താഴെ ചീത്തവിളികളുടെ പൊങ്കാലയുമാണ്. പക്ഷേ, അമ്പരന്നു പോയ മറ്റൊരു കാര്യം ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജയന്തന് ഫേസ്‌ബുക്കില്‍ ഫോളോവേഴ്സ് വര്‍ദ്ധിച്ചു വരികയാണ് എന്നതാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments