Webdunia - Bharat's app for daily news and videos

Install App

ലോറിയില്‍ കടത്തിയ 7000 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (11:33 IST)
പാലക്കാട്: സേലത്തു നിന്ന്  കേരളത്തിലേക്ക് തക്കാളിക്കൊപ്പം ലോറിയില്‍ ഒളിച്ചു കടത്തിയ 7000 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്‌ഫോടകവസ്തുക്കള്‍ 25 പെട്ടികളിലായാണ് കൊണ്ടുവന്നത്. ഇതിനൊപ്പം 7500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയിലേക്കാണ് ഇത് കൊണ്ടുവന്നതെന്ന് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞു.
 
വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് ധര്‍മപുരി അരൂര്‍ താലൂക്കിലെ തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ചെങ്കം കൊറ്റാവൂര്‍ സ്വദേശി പ്രഭു (30) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു.
 
ക്വയറികളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ സ്ഫോടക വസ്തുക്കള്‍ ഒളിച്ചു കടത്തിയത് എന്തിനാണെന്ന് അന്വേഷിക്കുകയാണ് പോലീസ്.  വാളയാര്‍ പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

എന്താണ് സിബിൽ സ്കോർ ? , എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടതാകുന്നു?

കേരളത്തിന് 350 കിമീ വേഗം ആവശ്യമില്ല, 200 മതി, വേണ്ടത് 15-30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസ്: ഇ ശ്രീധരൻ

അടുത്ത ലേഖനം
Show comments