ജെസ്‌ന അവസാനമായി സന്ദേശമയച്ചത് ആൺസുഹൃത്തിന്, ഒരു വർഷത്തിനിടെ ആയിരം തവണ വിളിച്ചു; സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (16:02 IST)
കാണാതായ ജെസ്‌ന അവസാനമായി മെസേജ് അയച്ചത് ആണ് സുഹൃത്തിനെന്ന് പൊലീസ്. ഇയാൾ കഴിഞ്ഞ ഒരു വർഷം ആയിരം തവണയിൽ കൂടുതൽ ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ സുഹൃത്ത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. 
 
ജെസ്നയുടെ വീട്ടിൽനിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്ന്. പത്തനംതിട്ട എസ് പി വ്യക്തമാക്കി. ജെസ്‌നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് പലയിടങ്ങളിലായി സ്ഥാപിച്ച പെട്ടികളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് പറയുന്നു.
 
12ഓളം ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിന്നും 50ഓളം കത്തുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കത്തുകളിൽ ജെസ്‌നയെക്കുറിച്ച് അടുപ്പമുള്ളവർ എഴുതിയ നിർണ്ണായക വിവരങ്ങൾ ഉണ്ട്. പലരും പല സംഭവങ്ങളും എഴുതിയിട്ടുണ്ട്.
 
അതേസമയം ജെസ്‌നയെ കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും സഹോദരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

അടുത്ത ലേഖനം
Show comments