Webdunia - Bharat's app for daily news and videos

Install App

നാലു തവണ നിറയൊഴിച്ചു, ഗോഡൌണിലെത്തിയ ശേഷം മൃതദേഹം ആറ് കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ചാക്കിലാക്കി പലയിടത്ത് ഉപേക്ഷിച്ചു- അച്ഛനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കി ഷെറിന്‍

കോട്ടയം മുളക്കരയില്‍ വച്ചാണ് കൊലപാതകം നടന്നത്

Webdunia
തിങ്കള്‍, 30 മെയ് 2016 (11:08 IST)
ചെങ്ങനൂരില്‍ കൊല്ലപ്പെട്ട പ്രവാസി മലയാളി ജോയി വി ജോണിന്റെ ശരീരാവശിഷ്‌ടത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പൊലീസിനു ലഭിച്ചതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണവും വ്യക്തമായി. കൊലപാതകം നടത്തിയ മകന്‍ ഷെറിനും ജോണും തമ്മില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഷെറില്‍ പണം ധൂര്‍ത്തടിക്കുന്നതും ബാങ്ക് അക്കൌണ്ടുകള്‍ സ്വന്തം പേരിലാക്കിയതും വഴക്കിനും തുടര്‍ന്ന് കൊലപാതകത്തിനും കാരണമായെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരത്തു നിന്നും മടങ്ങും വഴി കോട്ടയം മുളക്കരയില്‍ വച്ചാണ് കൊലപാതകം നടന്നത്.  ഷെറിന്‍ ജോയിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തകയായിരുന്നു. നാല് തവണയാണ് ഷെറില്‍ വെടിയുതിര്‍ത്തത്. ഇതിനുശേഷം കാറോടിച്ച് ചെങ്ങന്നൂരെ ഗോഡൌണിലേക്ക് പോയി അവിടെവച്ച് മൃതദേഹം ആറ് കഷണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു. മൃതദേഹം കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കില്ലെന്ന് തോന്നിയതോടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാക്കിലാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, ജോയി ജോണിന്റെ ശരീരാവശിഷ്‌ടത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍  പൊലീസിനു ലഭിച്ചു. തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. കൊലപാതകം നടത്തിയ മകന്‍ ഷെറിന്‍ ജോണിന്റെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

അടുത്ത ലേഖനം
Show comments