Webdunia - Bharat's app for daily news and videos

Install App

പരിശോധനാഫലങ്ങളിലെ വൈരുദ്ധ്യം; മണിയുടെ മരണത്തിലെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്

കേസിന്റെ ഗതി എന്താകുമെന്ന സംശയത്തിലാണ് മണിയുടെ കുടുംബമടക്കമുള്ളവര്‍

Webdunia
ശനി, 18 ജൂണ്‍ 2016 (17:35 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. പോസ്‌റ്റു മോര്‍ട്ടം റിപ്പോര്‍ട്ടും കേന്ദ്ര ലാബിലെ പരിശോധനാഫലവും പുറത്തുവന്നതോടെയാണ് കേസ് അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് എത്തിയത്.

മണിയുടെ മരണത്തിന് മീഥൈയ്ല്‍ ആല്‍ക്കഹോളിനൊപ്പം ക്ലോര്‍പൈരിഫോസ് എന്ന കീടനാശിനിയും കാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാക്കനാട് ലാബിലെ രാസപരിസോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വിലയിരുത്തല്‍.  

ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യമില്ല എന്ന റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ മണിയുടേത് സ്വാഭാവിക മരണമാണെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന് എതിരാണ്.

ഇതോടെയാണ് മണിയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനത്തിലെ രണ്ട് പരിശോധന കേന്ദ്രങ്ങള്‍  വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. വ്യത്യസ്‌തമായ റിപ്പോര്‍ട്ട് ലഭിച്ചതോടെ കേസ് അന്വേഷണത്തിന്റെ ഗതി എന്താകുമെന്ന സംശയത്തിലാണ് മണിയുടെ കുടുംബമടക്കമുള്ളവര്‍.

കേന്ദ്രലാബിലെ റിപ്പോര്‍ട്ട്:-

കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവിൽ മെഥനോൾ ഉണ്ടായിരുന്നതായി പറയുന്നു. ഇതോടെയാണ് താരത്തിന്റെ മരണം സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.

കേന്ദ്രലാബിൽ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോൾ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൊച്ചി കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്നും ഇവയാകാം മരണകാരണമായതെന്നുമാണ് മെഡിക്കൽ സംഘം പറയുന്നത്. ബിയര്‍ കഴിച്ചതില്‍ നിന്നാണ് മെഥനോള്‍ മണിയുടെ ശരീരത്തില്‍ എത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ബിയറില്‍ ഉള്ളതിനേക്കാള്‍ അളവിലുള്ള മെഥനോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായും കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ വ്യക്തമായി.

മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞയാഴ്ച എന്ത് ചെയ്തു, ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഇ മെയില്‍, മറുപടി നല്‍കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്ത്

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

അടുത്ത ലേഖനം
Show comments