Webdunia - Bharat's app for daily news and videos

Install App

വൈദ്യരുടെ വീട്ടിൽ ചികിത്സയ്‌ക്കെത്തിയ ബാലൻ മരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 13 ഡിസം‌ബര്‍ 2020 (10:51 IST)
തൊടുപുഴ: തിരുമ്മു ചികിത്സയ്ക്ക് വൈദ്യരുടെ വീട്ടിലെത്തിയ ആദിവാസി ബാലൻ മരിച്ചു. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ് - ശൈലജ ദമ്പതികളുടെ മകൻ മഹേഷ് എന്ന പതിനാറുകാരനാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച നിലയിൽ കാണപ്പെട്ടത്. കുടയത്തൂരിലെ വാടക വീട്ടിൽ തിരുമ്മു ചികിത്സ നടത്തുന്ന മെത്തോട്ടി മറുവശം പ്ലാക്കൽ ജയിൻസിന്റെ വീട്ടിലാണ് മഹേഷ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ചികിത്സയ്‌ക്കെത്തിയ മഹേഷിനോപ്പം പിതാവും അമ്മാവും കൂടെയുണ്ടായിരുന്നു. മഹേഷ് മരിച്ച വിവരം വൈദ്യർ തന്നെയാണ് പോലീസിനെ അറിയിച്ചത്. എന്നാൽ മഹേഷ് നാല് മാസം മുമ്പ് വീട്ടിനടുത്ത് വീണതായും കാലിനും അരക്കെട്ടിനും വേദനയുണ്ടെന്നും മഹേഷ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. 
 
തുടർന്ന്  മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. എക്സ്റേ എടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും മഹേഷിന്റെ അമ്മാവന്റെ ഉപദേശ പ്രകാരമാണ് ഇദ്ദേഹത്തിന്റെ പരിചയക്കാരനായ ജയിൻസ് വൈദ്യനെ ചികിത്സയ്ക്കായി വെള്ളിയാഴ്ച സമീപിച്ചത്.  എന്നാൽ കഴിഞ്ഞ ദിവസം മഹേഷിനെ പുലർച്ച നാലോടെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 
 
പൂമാല ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് റ്റു വിദ്യാർത്ഥിയാണ് മഹേഷ്. കാഞ്ഞാർ പോലീസ് വൈദ്യന്റെ വീട്ട്ടിലെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു. വൈദ്യർ പോലീസ് നിരീക്ഷണത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments