Webdunia - Bharat's app for daily news and videos

Install App

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ കാമുകനേയും അറസ്റ്റ് ചെയ്തു

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (16:07 IST)
കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് നിതിന്‍ എന്ന യുവാവിന്റെ അറസ്റ്റ്. കുഞ്ഞിനെ കൊലപ്പെടുത്താൻ തനിക്ക് പ്രേരണ ആയത് നിധിൻ ആണെന്ന് നേരത്തേ ചോദ്യം ചെയ്യലിനിടെ ശരണ്യ മൊഴി നൽകിയിരുന്നു. 
 
കുട്ടിയെ കൊല്ലാന്‍ നിധിന്‍ പ്രേരിപ്പിച്ചെന്നായിരുന്നു ശരണ്യ പറഞ്ഞത്. ഇത് അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. പൊലീസ് കസ്റ്റഡിയിലായിരിക്കെ ആദ്യദിവസം ശരണ്യയുടെ ഫോണിലേക്ക് 17 തവണ ഇയാളുടെ നമ്പറില്‍ നിന്ന് കോളുകൾ വന്നിരുന്നു. ഇതും നിധിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. 
 
ഫെബ്രുവരി 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊടുവള്ളി ഹൗസില്‍ ശരണ്യ - പ്രണവ് ദമ്പതികളലുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments