Webdunia - Bharat's app for daily news and videos

Install App

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലാത്തതിന് ഹോട്ടലില്‍ സംഘര്‍ഷം; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു - സംഭവം കോഴിക്കോട്ട്

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (09:16 IST)
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.  സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ നവാസ് (39), ഹബീബ് റഹ്മാന്‍ (24), മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവര്‍ അറസ്‌റ്റിലായി.

ഈ മാസം പത്താം തിയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്‌റ്റാന്‍ന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ ജോസഫ്, രവി എന്നിവര്‍ മദ്യലഹരിയി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. വാങ്ങിയ  കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു ചൂണ്ടികാട്ടി ഹനീഫും കൂട്ടകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി.

ഹോട്ടല്‍ ഉടമയായ ബഷീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പിയതാണ് പ്രശ്‌നം വഷളായി. സംഘത്തെ ജീവനക്കാര്‍ ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതിനിടെ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിക്കുകയും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്‌തു.

ഏറ്റുമുട്ടലിനിടെ ജീവനക്കാര്‍ ഹനീഫിനെ പിടിച്ചു തള്ളി. തലയടിച്ചുള്ള വീഴ്‌ചയില്‍ ഇയാളുടെ നട്ടെല്ലിനും പരുക്കേറ്റു. ഇതോടെ ജോസഫും രവിയും ഓടി രക്ഷപ്പെട്ടു. ഹനീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments