കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിയ്ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (08:47 IST)
കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിയ്ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നൽകും എന്ന് നാഷ്ണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യൻ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. വിമാന അപകടത്തിൽ മരിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിയ്ക്കുക. നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ നിർദേശം നൽകി കോടതി ഹർജി തീർപ്പാക്കി. ഉയർന്ന നഷ്ടപരിഹാരത്തിന് അർഹാതയുണ്ടെന്ന് കാട്ടി ഷറഫുദ്ദീന്റെ മാതാപിതാക്കൾ, ഭാര്യ ആമിന, മകൾ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. അപകടത്തിൽ ഭാര്യ ആമിനയ്ക്കും, മകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. രണ്ടുവയസുകാരിയുടെ നഷ്ടപരിഹാര തുകയിൽ ഹർജിക്കാർ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഹർജി സമർപ്പിച്ച മറ്റുള്ളവരുടെ നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിയ്ക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments