Webdunia - Bharat's app for daily news and videos

Install App

ലോക്‌ഡൗൺ ലംഘിച്ച് കറങ്ങിനടന്നു, കാസർഗോഡ് യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കർണാടകത്തിൽ പോയിരുന്നതായി യുവാവ്

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (10:40 IST)
കാസര്‍കോട് മാവുങ്കാല്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് എവിടെനിന്ന് എന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാൾ വിദേശ യാത്ര നടത്തുകയോ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. ലോക്‌ഡൗൺ പാലിക്കാതെ കർണാടകത്തിലേയ്ക്ക് ഉ:ൾപ്പടെ യാത്ര ചെയ്തിരുന്നു എന്ന് യുവാവ് ആരോഗ്യ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ആരോഗ്യ വകുപ്പ് പരിശോധിയ്ക്കുകയാണ്.   
 
ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് 24 ന് വീണ്ടും എത്തിയപ്പോൾ അധികൃതര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ലോക്‌ഡൗൺ നിലനിൽക്കേ ഒരുമാസം മുൻപ് കര്‍ണാടക മടിക്കേരിയില്‍ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കി. യുവാവിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments