Webdunia - Bharat's app for daily news and videos

Install App

കേരളം ചുവപ്പണിഞ്ഞു; ചെങ്കൊടി പാറിയപ്പോള്‍ വലതു കോട്ടകള്‍ തരിപ്പണം, ബാബു അടക്കം നാല് മന്ത്രിമാര്‍ തോറ്റു, കോട്ടയം യുഡിഎഫിനെ കൈവിട്ടില്ല

Webdunia
വ്യാഴം, 19 മെയ് 2016 (14:52 IST)
നിര്‍ണായകമായ നിയമസഭ പോരാട്ടത്തിനൊടുവില്‍ കേരളം എല്‍ഡിഎഫ് ഭരിക്കുമെന്ന് വ്യക്തം. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി ഭരണത്തിലേക്ക് കടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത. 140 മണ്ഡലങ്ങളിലായി നടന്ന മത്സരത്തില്‍ എല്‍ഡിഎഫ് 91 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 46 സീറ്റുകളില്‍ മാത്രമായി ഒതുങ്ങനായിരുന്നു യുഡിഎഫിന്റെ വിധി. നേമത്താണ് ബിജെപി പ്രതീക്ഷിച്ചിരുന്ന താമര വിരിഞ്ഞത്.

ഇടതു മുന്നണിയുടെ തേരോട്ടത്തില്‍ വലതു കോട്ടകള്‍ തരിപ്പണമായപ്പോള്‍ മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസും മലപ്പുറത്ത് മുസ്‌ലിം ലീഗും നേടിയ വിജയമാണ് യുഡിഎഫിനെ താങ്ങി നിര്‍ത്തിയത്. ആര്‍എസ്‌പി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ബിഡിജെഎസ്, ജെഡിയു (വീരേന്ദ്രകുമാര്‍ വിഭാഗം) എന്നിവര്‍ക്ക് ഒരാളെ പോലും നിയമസഭയില്‍ എത്തിക്കാനായില്ല. അതേസമയം, പുഞ്ഞാറില്‍ മൂന്ന് മുന്നണികളെയും തരിപ്പണമാക്കി പിസി ജോര്‍ജ് നേടിയ വിജയമാണ് ചരിത്രത്തില്‍ ഇടം പിടിച്ച മറ്റൊന്ന്. നേമത്ത് ഒ രാജഗോപാലിലൂടെയാണ് ബിജെപി അക്കൌണ്ട് തുറന്നത്.

ആധികാരികമായ വിജയമാണ് ഇടതുമുന്നണി നേടിയപ്പോള്‍ നാല് യുഡിഎഫ് മന്ത്രിമാരാണ് തോല്‍‌വി അറിഞ്ഞത്. ഷിബു ബേബി ജോണ്‍, കെ ബാബു, പികെ ജയലക്ഷമി, കെപി മോഹനന്‍ എന്നിവരാണ് പരാജയം രുചിച്ചത്. കൊല്ലത്തെ സമ്പൂര്‍ണ്ണമായി ചുവപ്പിക്കാന്‍ സിപിഎമ്മിനായി.

തിരുവനന്തപുരം: എല്‍ഡിഎഫ് 9, യുഡിഎഫ് 4, എന്‍ഡിഎ 1.
കൊല്ലം: എല്‍ഡിഎഫ് 11, യുഡിഎഫ് 0.
പത്തനംത്തിട്ട: എല്‍ഡിഎഫ് 4, യുഡിഎഫ് 1.
ആലപ്പുഴ: എല്‍ഡിഎഫ് 8, യുഡിഎഫ് 1.
കോട്ടയം: യുഡിഎഫ് 6, എല്‍ഡിഎഫ് 2.
ഇടുക്കി: എല്‍ഡിഎഫ് 3, യുഡിഎഫ് 2.
എറണാകുളം: യുഡിഎഫ് 9, എല്‍ഡിഎഫ് 5,
തൃശൂര്‍: എല്‍ഡിഎഫ് 12, യുഡിഎഫ് 1.
പാലക്കാട്: എല്‍ഡിഎഫ് 9, യുഡിഎഫ് 3,
മലപ്പുറം: യുഡിഎഫ് 12, എല്‍ഡിഎഫ് 4.
കോഴിക്കോട്: എന്‍ഡിഎഫ് 11, യുഡിഎഫ് 2.
വയനാട്: എല്‍ഡിഎഫ് 2, യുഡിഎഫ് 1.
കണ്ണൂര്‍: എല്‍ഡിഎഫ് 8, യുഡിഎഫ് 3.
കാസര്‍കോഡ്: എല്‍ഡിഎഫ് 3, യുഡിഎഫ് 2.

സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത് തൊടുപുഴയില്‍ മന്ത്രി പിജെ ജോസഫാണ്. 45,587 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണു ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇപി ജയരാജനാണ്. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയരാജന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെപി പ്രശാന്തിനെ തോല്‍പ്പിച്ചത്.

അതേസമയം, ഇടതു കൊടുങ്കാറ്റില്‍ യുഡിഎഫ് കോട്ടകള്‍ നിലംപരിശായിട്ടും കോട്ടയം യുഡിഎഫിനെ കൈവിട്ടില്ല. 14 ജില്ലകളിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിട്ടും കോട്ടയം യുഡിഎഫിന് നഷ്ടമായില്ല. പ്രവചനക്കാര്‍ക്ക് തെറ്റിയ ഏക ജില്ലയും കോട്ടയമാണ്. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ ജില്ലയില്‍ ഇടതുശക്തി കേന്ദ്രമായ വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ വിജയത്തില്‍ എല്‍ഡിഎഫ് ഒതുങ്ങി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

അടുത്ത ലേഖനം
Show comments