Webdunia - Bharat's app for daily news and videos

Install App

കടകംപള്ളി സുരേന്ദ്രന് മന്ത്രിസ്ഥാനം നല്‍കിയേക്കില്ല

Webdunia
തിങ്കള്‍, 3 മെയ് 2021 (13:52 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉണ്ടായിരിക്കില്ലെന്ന് സൂചന. ഒന്നാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കടകംപള്ളി സുരേന്ദ്രനാണ്. എന്നാല്‍, ഇത്തവണ കടകംപള്ളിക്ക് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. നേമത്തെ അഭിമാന പോരില്‍ വിജയം സ്വന്തമാക്കിയ വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ അംഗമാക്കാനാണ് സാധ്യത. കടകംപള്ളിയെ മാറ്റി നിര്‍ത്തണമെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന പല പ്രസ്താവനകളും കടകംപള്ളി നടത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ട അവസ്ഥയും വന്നു. അതിനാലാണ് കടകംപള്ളിയോട് മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് എതിര്‍പ്പ്. കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിണറായി വിജയന്റേതായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments