Webdunia - Bharat's app for daily news and videos

Install App

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കൺ ലൈറ്റ് നീക്കി സംസ്ഥാനത്തെ മന്ത്രിമാര്‍

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശം പാലിച്ച് സംസ്ഥാന മന്ത്രിമാര്‍

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (12:25 IST)
വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരുകളും. മന്ത്രിമാരായ തോമസ് ഐസക്ക്, എ.കെ ബാലന്‍, മാത്യു ടി തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റിയത്. 
 
മേയ് ഒന്നിന് മുമ്പായി വിഐപികളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസുമാര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. എമര്‍ജന്‍സി വാഹനങ്ങളായ ആംബുലന്‍സുകള്‍, പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രം ഇനിമുതല്‍ ബീക്കണ്‍ ലൈറ്റ് മതിയെന്നായിരുന്നു നിര്‍ദേശം. 
 
നിര്‍ദേശം പുറത്തുവന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തു തുടങ്ങിയതായാണ് വിവരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരു ബീക്കൺ ലൈറ്റുകൾ മാറ്റിയിട്ടുണ്ട്. ഈ ഉത്തരവിറങ്ങിയതിന് പിന്നാലെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരിയും ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിരുന്നു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mock drill in India Live Updates: മോക്ക് ഡ്രില്ലിനു ഇനി മണിക്കൂറുകള്‍ മാത്രം; ഇക്കാര്യങ്ങള്‍ കരുതുക

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

അടുത്ത ലേഖനം
Show comments