സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും: അറിയേണ്ട കാര്യങ്ങൾ ഇവ

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (08:16 IST)
തിരുവനന്തപുരം: ആറുമാസത്തോളമായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നുമുതൽ സഞ്ചാരികൾക്കായി തുറക്കും. ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കർശനമായ ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും തുറക്കുന്നത്. നവംബർ ഒന്നുമുതൽ ബിച്ചുകളും തുറന്നുകൊടുക്കാനാണ് നിലവിൽ സർക്കാരിന്റെ തീരുമാനം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ അൺലോക് 4ൽ ടൂറിസത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 
 
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അനുവദിയ്ക്കു. ഹിൽ സ്റ്റേഷനുകൾ, സാഹസിക ടൂറിസംകേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങം. ഹൗസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുമതിയുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിങുകൾ ഓൺലൈനായി നടത്തണം.  
 
മറ്റു സംസ്ഥനങ്ങളിൽ നിന്നും 7 ദിവസത്തെ സന്ദർശനത്തിന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഏഴുദിവസം കഴിഞ്ഞ് മടങ്ങുന്നില്ല എങ്കിൽ സഞ്ചാരികൾ സ്വന്തം ചിലവിൽ ക്വാറന്റീനിൽ കഴിയണം. എന്നാൽ ഒരാഴ്ചയ്ക്ക് മുകളിൽ സന്ദർശനത്തിന്  എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരികയോ, കേരളത്തിൽ എത്തിയാൽ ഉടൻ പരിശോധന നടത്തുകയോ വേണം. അല്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments