Webdunia - Bharat's app for daily news and videos

Install App

തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട്: ശിക്ഷയെ ക്രൂരതയായി കാണാനാവില്ല: കോടതി

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (19:24 IST)
വിദ്യാർഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകർക്കുണ്ടെന്ന് കോടതി. അത് അദ്ധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷൻസ് കോടതി വ്യക്തമാക്കി. ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് വിദ്യാർഥികളെ അടിച്ചതിന് പ്രധാന അദ്ധ്യാപികയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം നൽകികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
 
വിദ്യാർഥികളുടെ വികൃതിത്തരങ്ങളിൽ ഇടപെടേണ്ടത് അധ്യാപികയുടെ ജോലിയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരം അധ്യാപകരെ മാതാപിതാക്കൾക്ക് തുല്യമായാണ് കാണുന്നതെന്നും കോടതി പറഞ്ഞു. സെപ്റ്റംബർ രണ്ടിന് സ്കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു സംഭവം. ഒന്നാം നിലയിൽ നിന്ന നാലാം ക്ലാസ് വിദ്യാർഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
 
ഇതേചൊല്ലി മാതാപിതാക്കളിൽ ഒരാൾ അധ്യാപികയെ ഫോണിൽ വിളിച്ച് പരുഷമായി സംസാരിക്കുകയും ഒപ്പം പോലീസിൽ പരാതി നൽകുകയുമായിരുന്നു. അദ്ധ്യാപികയുടെ മുൻകൂർ ജാമ്യേപേക്ഷയെ പോലീസ് എതിർത്തിരുന്നു. തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപിക കുട്ടികളെ ശിക്ഷിച്ചതെന്നും മോശം വാക്കുകൾ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. എന്നാൽ അധ്യാപകർ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments