Webdunia - Bharat's app for daily news and videos

Install App

തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട്: ശിക്ഷയെ ക്രൂരതയായി കാണാനാവില്ല: കോടതി

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (19:24 IST)
വിദ്യാർഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകർക്കുണ്ടെന്ന് കോടതി. അത് അദ്ധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷൻസ് കോടതി വ്യക്തമാക്കി. ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് വിദ്യാർഥികളെ അടിച്ചതിന് പ്രധാന അദ്ധ്യാപികയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം നൽകികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
 
വിദ്യാർഥികളുടെ വികൃതിത്തരങ്ങളിൽ ഇടപെടേണ്ടത് അധ്യാപികയുടെ ജോലിയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരം അധ്യാപകരെ മാതാപിതാക്കൾക്ക് തുല്യമായാണ് കാണുന്നതെന്നും കോടതി പറഞ്ഞു. സെപ്റ്റംബർ രണ്ടിന് സ്കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു സംഭവം. ഒന്നാം നിലയിൽ നിന്ന നാലാം ക്ലാസ് വിദ്യാർഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിൽ തുപ്പിയെന്ന് ആരോപിച്ച് അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
 
ഇതേചൊല്ലി മാതാപിതാക്കളിൽ ഒരാൾ അധ്യാപികയെ ഫോണിൽ വിളിച്ച് പരുഷമായി സംസാരിക്കുകയും ഒപ്പം പോലീസിൽ പരാതി നൽകുകയുമായിരുന്നു. അദ്ധ്യാപികയുടെ മുൻകൂർ ജാമ്യേപേക്ഷയെ പോലീസ് എതിർത്തിരുന്നു. തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപിക കുട്ടികളെ ശിക്ഷിച്ചതെന്നും മോശം വാക്കുകൾ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. എന്നാൽ അധ്യാപകർ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അടുത്ത ലേഖനം
Show comments