Webdunia - Bharat's app for daily news and videos

Install App

പിന്നില്‍ സിപിഎമ്മോ ?; നോട്ടീസ് വിവാദത്തില്‍ നീക്കം ശക്തമാക്കി കെഎം ഷാജി - ഡിജിപിയെ കാണും

പിന്നില്‍ സിപിഎമ്മോ ?; നോട്ടീസ് വിവാദത്തില്‍ നീക്കം ശക്തമാക്കി കെഎം ഷാജി - ഡിജിപിയെ കാണും

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (09:39 IST)
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്താന്‍ നോട്ടിസ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎം ഷാജി.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് നോട്ടിസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും.

നോട്ടിസ് പൊലീസിന് എത്തിച്ചുനൽകിയത് സിപിഎം പ്രവർത്തകനാണെന്നും, ഇയാളെ  ചോദ്യംചെയ്തു തെളിവെടുക്കണമെന്നുമാണ് ഡിജിപിക്ക് നല്‍കുന്ന പരാതിയില്‍ ഷാജി പ്രധാനമായും ഉന്നയിക്കുക.

മണ്ഡലത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ സമാന നോട്ടിസുകൾ കണ്ടെന്ന് വ്യക്തമാക്കുന്നത് സിപിഎമ്മുകാരാണ്. അവരെ ചോദ്യംചെയ്തു തെളിവെടുക്കണമെന്നും ഷാജി ആവശ്യപ്പെടുന്നുണ്ട്.

വർഗീയച്ചുവയുള്ള നോട്ടിസ് സിപിഎം പ്രവർത്തകൻ അബ്ദുൽ നാസർ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചുനൽകിയതാണെന്നു വ്യക്തമാക്കുന്ന പൊലീസ് മഹസർ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് ഷാജി കൂടുതല്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments