Webdunia - Bharat's app for daily news and videos

Install App

കൊച്ചുത്രേസ്യാ വധക്കേസ്: പ്രതികള്‍ക്ക് 31 വര്‍ഷം കഠിനത്തടവ്

വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടു

Webdunia
ഞായര്‍, 3 ജൂലൈ 2016 (17:18 IST)
വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്.
 
പൊന്നൂക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കരുമറ്റത്തില്‍ സുധി (34), അഞ്ചേരി മേലിട്ട വീട്ടില്‍ ലത (48) എന്നിവരാണു കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കേസിലെ സുധി എന്നയാള്‍ക്കൊപ്പം ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ ലത ഒരുമിച്ചു താമസിച്ചിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു വയോധികയായ കൊച്ചുത്രേസ്യയെ ഇവര്‍ വാടക വീട്ടില്‍ കൊണ്ടുവന്ന് കഴുത്തികയറിട്ടു മുറിക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം വീട്ടിനു പുറകുവശത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളി സ്ലാബ് സിമന്‍റിട്ട് ഉറപ്പിക്കുകയും ചെയ്തു.
 
കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തില്ല. തുടര്‍ന്ന് ഡി.വൈ.എസ്.പി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇരുവരും ചേര്‍ന്ന് മുമ്പ് ഒല്ലൂരിലെ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലും പ്രതികളാണ്. തൃശൂര്‍ നാലാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി ആര്‍.വിനായകറാവുവാണ് ശിക്ഷ വിധിച്ചത്. 31 വര്‍ഷം കഠിനത്തടവിനൊപ്പം കാല്‍ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നാണു ശിക്ഷ.   
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ആപ്പ് പുറത്തിറങ്ങി

അടുത്ത ലേഖനം
Show comments