Webdunia - Bharat's app for daily news and videos

Install App

കൊച്ചുത്രേസ്യാ വധക്കേസ്: പ്രതികള്‍ക്ക് 31 വര്‍ഷം കഠിനത്തടവ്

വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടു

Webdunia
ഞായര്‍, 3 ജൂലൈ 2016 (17:18 IST)
വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്.
 
പൊന്നൂക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കരുമറ്റത്തില്‍ സുധി (34), അഞ്ചേരി മേലിട്ട വീട്ടില്‍ ലത (48) എന്നിവരാണു കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കേസിലെ സുധി എന്നയാള്‍ക്കൊപ്പം ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ ലത ഒരുമിച്ചു താമസിച്ചിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു വയോധികയായ കൊച്ചുത്രേസ്യയെ ഇവര്‍ വാടക വീട്ടില്‍ കൊണ്ടുവന്ന് കഴുത്തികയറിട്ടു മുറിക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം വീട്ടിനു പുറകുവശത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളി സ്ലാബ് സിമന്‍റിട്ട് ഉറപ്പിക്കുകയും ചെയ്തു.
 
കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തില്ല. തുടര്‍ന്ന് ഡി.വൈ.എസ്.പി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇരുവരും ചേര്‍ന്ന് മുമ്പ് ഒല്ലൂരിലെ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലും പ്രതികളാണ്. തൃശൂര്‍ നാലാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി ആര്‍.വിനായകറാവുവാണ് ശിക്ഷ വിധിച്ചത്. 31 വര്‍ഷം കഠിനത്തടവിനൊപ്പം കാല്‍ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നാണു ശിക്ഷ.   
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഹോങ്കോങ്ങിലും ചൈനയിലും കൊവിഡ് വ്യാപിക്കുന്നു, തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് തരംഗം? ഇന്ത്യ കരുതണം

ആരാണ് മെസ്സി വരില്ലെന്ന് പറഞ്ഞത്, നിങ്ങൾ കണ്ടോ, മെസ്സി എത്തും കളി കേരളത്തിൽ നടക്കും: വി അബ്ദുറഹിമാൻ

അടുത്ത ലേഖനം
Show comments