Webdunia - Bharat's app for daily news and videos

Install App

കോടനാട് കൊലക്കേസ്: പ്രതിയുടെ ഭാര്യയും കുഞ്ഞും അപകടത്തിനു മുമ്പ് മരിച്ചു ?- ദുരൂഹതയേറുന്നു

പാലക്കാട് കണ്ണാടി അപകടത്തിൽ ദുരൂഹത

Webdunia
ശനി, 29 ഏപ്രില്‍ 2017 (15:22 IST)
കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ടിരുന്നു. സേലത്തെ അപക്കടത്തില്‍ മുഖ്യ പ്രതിയായ കനകരാജ് മരിച്ചിരുന്നു. രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് അപകടത്തില്‍പ്പെടുകയും സയന്റെ ഭാര്യയും മകളും അപകടത്തില്‍ മരിക്കുകയും ചെയ്തു. സയന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. 
 
എന്നാല്‍ പാലക്കാടുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നതിനു മുമ്പ്തന്നെ വിനുപ്രിയയും മകൾ നീതുവും മരിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും കഴുത്തിൽ ഒരേരീതിയിൽ കണ്ടെത്തിയ ആഴത്തിലുള്ള മുറിവാണ് പൊലീസിന് ഇത്തരമൊരു സംശയം ഉടലെടുക്കുന്നതിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സയൻ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് ആശുഒഅത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 
 
ഇന്ന് രാവിലെ 5.30ന് ദേശീയപാത പാലക്കാട് കണ്ണാടിയില്‍‌വെച്ചാണ് സയന്റെ ഭാര്യ വിനുപ്രിയയും അഞ്ചു വയസുളള മകള്‍ നീതുവും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ് കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ടത്.  മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. കനകരാജിനും സയനും ഈ കേസിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് പ്രതികൾ അപകടത്തിൽപ്പെടുന്നത്. 
 
ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി ബിജിത് ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകസംഘത്തോടൊപ്പം ഇയാളുമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ എട്ട് മലയാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയും ബാക്കിയുള്ളവര്‍ തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റിലെ മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് അക്രമത്തിനിടെ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments