യുഡിഎഫുമായി യോജിച്ച് മോദിസർക്കാരിനെതിരെ പോരാടാൻ തയ്യാറെന്ന് കോടിയേരി; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് സിപിഐഎം

യുഡിഎഫുമായി യോജിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് തയ്യാറെന്ന് കോടിയേരി

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:08 IST)
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടു നിരോധനത്തിലും യോജിച്ച സമരം നടത്താമായിരുന്നു. എന്നാൽ യുഡിഎഫ് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.     
 
കേന്ദ്ര സര്‍ക്കാരിനെതിരെ മാത്രമല്ല, സംസ്ഥാന സർക്കാരിനും എതിരായതിനാലാണ് ഹർത്താലിനോടു സിപി‌ഐ‌എമ്മിന് വിയോജിപ്പുള്ളത്. കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവർക്കു താൽപര്യമുണ്ടെങ്കിൽ എൽഡിഎഫുമായി ബന്ധപ്പെടട്ടേയെന്നും ഇക്കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും കോടിയേരി വ്യക്തമാക്കി. 
 
രണ്ടുപാര്‍ട്ടികളും ഒരു പൊതുവായ ധാരണയില്‍ എത്തിയ ശേഷമായിരിക്കണം അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. നോട്ടുനിരോധനത്തിന്റെ സമയത്ത് യോജിച്ച സമരത്തിനായി തങ്ങൾ മുൻകൈയെടുത്തിരുന്നു. എന്നാൽ അതിനോടൊരു നിഷേധാത്മക നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments