Webdunia - Bharat's app for daily news and videos

Install App

24 കാരി തൂങ്ങിമരിച്ചു: സ്ത്രീധന പീഡനമെന്ന് പരാതി

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ജൂണ്‍ 2021 (14:59 IST)
കൊല്ലം: യുവതി ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ശാസ്താംകോട്ട യ്ക്കടുത്തുള്ള ശാസ്താംനടയിലാണ് നിലമേല്‍ കൈത്തോട് സ്വദേശിനി വിസ്മയ എന്ന 24 കാരിയെ ഇന്ന് വെളുപ്പിന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കഴിഞ്ഞ 2020 മാര്‍ച്ചിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി വിസ്മയയുടെ വിവാഹം നടന്നത്. തനിക്കു ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റു എന്ന് കാണിച്ചു കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
 
എന്നാല്‍ ഇന്ന് രാവിലെ പുലര്‍ച്ചെ വിസ്മയ തൂങ്ങിമരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതും. പോലീസ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
 
വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്നും ഇതിന്റെ പേരില്‍ തന്നെയും മാതാപിതാക്കളെയും ഭര്‍ത്താവ് കിരണ്‍ തെറിപറഞ്ഞെന്നും അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം തനിക്ക് ഏറ്റ മര്‍ദ്ദനത്തെ കുറിച്ചും വിശദമായി തന്നെ വിസ്മയ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

ചാര്‍മിനാറിന് സമീപത്തെ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും

പാകിസ്ഥാനോ നരകമോ എന്ന് ചോദിച്ചാൽ ഞാൻ നരകം തിരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ

അടുത്ത ലേഖനം
Show comments