Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആർ.ടി.സി കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ
ചൊവ്വ, 13 ഫെബ്രുവരി 2024 (17:18 IST)
കോഴിക്കോട്: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്ത് ഗോപാലൻകുട്ടി നായരുടെ മകൻ അനീഷ് എന്ന 41 കാരനാണ് മരിച്ചത്. കോഴിക്കോട്ടു നിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റം ലഭിച്ച അനീഷിനെ കോഴിക്കോട് ശ്രീകണ്ടേശ്വരം ക്ഷേത്രത്തിനടുത്ത സ്വകാര്യ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട്ട് ജോയിൻ ചെത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു.
 
തിങ്കളാഴ്ച ഭാര്യ വിജിനയുമൊത്ത് ബാലുശേരിയിലെ ബാങ്കിൽ പോവുകയും പിന്നീട് തനിച്ചു കോഴിക്കോട്ടേക്കും പോവുകയായിരുന്നു. അന്നാണ് ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ പലരും ഇയാളെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
 
ലോഡ്ജിൽ മുറിയെടുത്ത വിവരം അറിഞ്ഞ സഹപ്രവർത്തകർ എത്തി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിരുന്നു. പിന്നീട് പോലീസ് എത്തി വാതിൽ പൊളിക്കുകയായിരുന്നു. പിതാവ് രോഗാവസ്ഥയായതിനാൽ മുമ്പ് സ്ഥലമാറ്റം ലഭിച്ചപ്പോഴൊക്കെയും ജോലിക്ക് പോകാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. തൊട്ടിൽപാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ച സമയത്ത് രണ്ടു വർഷത്തോളം ജോലിക്ക് പോവാതിരുന്നു എന്നും അറിയാൻ കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments