Webdunia - Bharat's app for daily news and videos

Install App

'ബിജെപിക്കെതിരെ നടത്തുന്ന മാധ്യമ വിചാരണയും നുണപ്രചരണവും പാര്‍ട്ടിയെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയത്': കുമ്മനം രാജശേഖരന്‍

ശ്രീനു എസ്
വ്യാഴം, 3 ജൂണ്‍ 2021 (16:49 IST)
തിരുവനന്തപുരം : ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചിലശക്തികള്‍ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചരണവും പാര്‍ട്ടിയെ നശിപ്പിക്കുക എന്ന  ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.  ധാര്‍മ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതില്‍ സംശയിക്കേണ്ടതില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകള്‍ക്ക് ഒട്ടും ആയുസുണ്ടാവില്ല.
 
എന്‍.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത് യു.ഡി.എഫിനേയും, എല്‍.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ്. ഇതേത്തുടര്‍ന്ന് വളര്‍ന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് ഈ രണ്ട് മുന്നണികളുടേയും ആവശ്യമായിവന്നു. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങള്‍ പ്രയോഗിച്ചും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട.  ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകര്‍ക്കേണ്ടത് യു.ഡി.എഫിന്റേയും, എല്‍.ഡി.എഫിന്റേയും രാഷ്ട്രീയ ആവശ്യമായിത്തീര്‍ന്നു. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും  എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു.  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഓക്‌സിജന്‍-വാക്‌സിന്‍ വിതരണം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചും, തെറ്റിദ്ധരിപ്പിച്ചും അവര്‍ സംയുക്ത പ്രചരണം നടത്തി വരികയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ പച്ച നുണകളാണ് പ്രചരിപ്പിച്ചത്. ഈ കാര്യങ്ങളിലെല്ലാം നിയമസഭയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തോളോട് ചേര്‍ന്ന് പ്രമേയം പാസാക്കി. ഇത്തരത്തില്‍ എന്തിനുമേതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവര്‍ത്തന അജണ്ടയായി മാറിയിരിക്കുകയാണ്.
 
കുഴല്‍പ്പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് - സി.പി.എം കക്ഷികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞു. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പക തീര്‍ക്കാന്‍ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു- കുമ്മനം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments