Webdunia - Bharat's app for daily news and videos

Install App

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ആൾ വാഹനാപകടത്തിൽ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 1 ജൂണ്‍ 2022 (15:25 IST)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന 23 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ മലപ്പുറം കോട്ടയ്ക്കൽ വച്ചുണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്. മാനസിക ആരോഗ്യ കേന്ദ്രത്തിലെ ടോയ്‌ലറ്റിന്റെ പഴകിയ ഭിത്തി തുറന്നു ഇയാൾ രാത്രി പന്ത്രണ്ടരയോടെ പുറത്തിറങ്ങി. അടുത്തുള്ള വീട്ടിൽ നിന്ന് ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചാണ് ഇയാൾ മലപ്പുറത്തേക്ക് പോയത്.

കോട്ടയ്ക്കലിലെ ദേശീയ പാതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിലെ ഡിവൈഡറിൽ ഇടിച്ചു തട്ടിമറിയുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാളെ കോഴിക്കോട്ടെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇയാൾ മാനസിക വിഭ്രാന്തി കാട്ടിയതോടെയാണ് കുതിരവട്ടത്തു കഴിഞ്ഞ 24 നു പ്രവേശിപ്പിച്ചത്. മുമ്പും ഇയാൾ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments