കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഡിഎന്‍എ ടെസ്റ്റ് നടത്തും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ജൂണ്‍ 2024 (17:23 IST)
കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഇതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. ആശുപത്രികളിലുണ്ടായിരുന്ന 57 പേരില്‍ 12 പേര്‍ ഡിസ്ചാര്‍ജായിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്. അതേസമയം ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ചു. കുവൈറ്റ് അഗ്നിരക്ഷാ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുലര്‍ച്ചെ നാലരയോടെ തീ പിടിക്കുമ്പോള്‍ ക്യാമ്ബിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീപിടുത്തത്തിനു പിന്നാലെ വ്യാപിച്ച പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. 
 
രണ്ടുപേര്‍ മാത്രമാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. ബാക്കിയുള്ളവര്‍ പുക ശ്വസിച്ചാണ് മരിച്ചത്. ഫ്ളാറ്റില്‍ മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വേഗത്തില്‍ കത്തിയത് വലിയ തോതില്‍ പുക ഉയരാന്‍ കാരണമായി. ഈ പുക അതിവേഗം മുകള്‍നിലയിലേക്ക് പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196പേരാണ് താമസിച്ചത്. ഇതില്‍ 20പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ 176പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments