Webdunia - Bharat's app for daily news and videos

Install App

ലക്ഷ്‌മി നായര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സര്‍ക്കാരിനോടോ ?

ലക്ഷ്‌മി നായര്‍ തലവേദനയുണ്ടാക്കുന്നത് വിദ്യാര്‍ഥികള്‍ക്കല്ല, പിന്നയോ ?

Webdunia
തിങ്കള്‍, 30 ജനുവരി 2017 (19:38 IST)
അടിക്കാന്‍ വടിയില്ലാതിരുന്ന പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയ ചൂരലാണ് ലോ അക്കാദമി വിഷയം. പ്രതിപക്ഷം നനഞ്ഞ പടക്കമാണെന്നും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയ്‌ക്കും കൂട്ടര്‍ക്കും ഒന്ന് അനങ്ങാന്‍ പോകുമാകില്ലെന്ന വിമര്‍ശനവും ശക്തമായ സാഹചര്യത്തില്‍ മാന്ത്രികവടി പോലെ ലക്ഷ്‌മി നായരുടെ ലോ കോളേജ് വിഷയം എതിരാളികള്‍ക്ക് ലഭിച്ചത്.

പ്രി‌ന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ക്കെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. അതേസമയം, വിഷയത്തില്‍ വെട്ടിലായ അവസ്ഥയിലാണ് സര്‍ക്കാര്‍. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കാളിയാണ്.

ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക്  വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടം പോയില്ല. പ്രി‌ന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ഇവരെ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടി സർക്കാരിനും മാനേജ്മെന്‍റിനും​ തീരുമാനിക്കാമെന്നിരിക്കെ സര്‍ക്കാര്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്നത് ആശങ്കയും അനിശ്ചിതത്ത്വവും തുടരുകയാണ്.

ലക്ഷ്‌മി നായരെ മാറ്റിനിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു പിതാവും അക്കാദമി ഡയറക്ടർ നാരായണൻ നായർ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് വലിയ ആശ്വസമാണുണ്ടാകുന്നത്. സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ലക്ഷ്‌മി നായര്‍ ആദ്യം പ്രതികരിച്ചിരുന്നത്. അച്ഛന്‍ പറയാതെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാരായണൻ നായർ മൌനം ഭേദിച്ചത് സര്‍ക്കാരിനെ ആശ്വസിപ്പിക്കുന്നുണ്ട്.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതാണ് പിണറായി സര്‍ക്കാരിനെ ഉലച്ചത്.  ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതും സര്‍ക്കാരിന് ക്ഷീണം ചെയ്യുന്നുണ്ട്.

അതിവേഗം തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷവും സര്‍ക്കാരിലെ ഒരു വിഭാഗവും. അതിനാല്‍ തന്നെ നാരായണൻ നായരുടെ വാക്കുകള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്. അതിനിടെ ലക്ഷ്‌മി നായര്‍ വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത നടപടി വിഷയത്തിലെ സങ്കീര്‍ണ്ണതയ്‌ക്ക് അയവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments