Webdunia - Bharat's app for daily news and videos

Install App

സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ല, കോടതി പറയട്ടെ: സുപ്രീം കോടതി

Webdunia
തിങ്കള്‍, 24 ജനുവരി 2022 (15:31 IST)
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസ് എഎൻ ഖാൽവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
 
വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യത്തെ ദിലീപ് എതിർത്തു. വിചാരണ നീട്ടികൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. വിചാരണസമയം നീട്ടണമെങ്കിൽ അത് വിചാരണക്കോടതി ജഡ്‌ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.
 
202 സാക്ഷികളെ വി‌സ്തരിച്ച് കഴിഞ്ഞപ്പോൾ അഞ്ച് വർഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറയണമെങ്കിൽ അദ്ദേഹത്തെയും വിസ്‌തരിക്കട്ടെയെന്ന് റോത്തഗി പറഞ്ഞു.
 
അതേസമയം വിചാരണക്കോടതിയെ സമീപിക്കുമ്പോൾ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത പറഞ്ഞു. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്‌ജിയെ മാറ്റുന്നതിനാണെന്ന് ദിലീപ് സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇനിയും തുടരാന്വേഷണ വേണമെന്ന സർക്കാർ ആവശ്യം പ്രഹസനമാണ്. ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകയ്ക്കെടുത്ത സാക്ഷി‌യാണെന്നും കേസിൽ എത്രയും വേഗം വിധി പറയുകയാണ് വേണ്ടതെന്നും ദിലീപിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments