Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ; വെള്ളവും ഭക്ഷണവും ഇല്ലാതെ ഗർഭിണിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ

അനു മുരളി
തിങ്കള്‍, 30 മാര്‍ച്ച് 2020 (16:06 IST)
രാജ്യത്ത് കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വെട്ടിലായത് അന്യസംസ്ഥാന തൊഴിലാളികൾ ആണ്. ഇതോടെ സ്വന്തം വീടുകളിലെത്തി പെടാനായി നിരവധി ആളുകളാണ് പാലായനം ചെയ്തത്. ഗതാഗത സൗകര്യമില്ലാത്തതായിരുന്നു ഇവർക്ക് തിരിച്ചടിയായത്.
 
ഇക്കൂട്ടത്തിൽ എട്ട് മാസം ഗർഭിണിയായ സ്ത്രീയും ഭർത്താവും 100 കിലോമീറ്ററോളം കാൽനടയായി നടക്കാൻ നിർബന്ധിതരായി. സഹറാൻപുരിൽ നിന്ന് ബുലന്ദ്ഷറിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികൾക്ക് 100 കിലോമീറ്ററോളം നടക്കേണ്ടി വന്നത്. ഭക്ഷണമില്ലാതെയായിരുന്നു ഇവരുടെ യാത്ര.
 
കൈവശമുണ്ടായിരുന്ന കുപ്പിവെള്ളം തീർന്നതോടെ അതിനും വഴിയില്ലാതായി. ഇവരുടെ ദയനീവാസ്ഥകണ്ട് നാട്ടുകാർ ഇടെപടുകയും ഒരു ആംബുലൻസിൽ ഇവരെ സ്വദേശത്തേക്ക് എത്തിക്കാനും സാധിച്ചു. നാട്ടുകാരറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും ഇവരെ ഗ്രാമത്തിൽ എത്തിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളിയായ വകിൽ ഭാര്യയെയും കൂട്ടി 100 കിലോമീറ്ററാണ് നടന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments