ഒടുവിൽ അവർ കൂടി കൈവിട്ടു, മൂന്നാറിൽ എത്തി മാപ്പ് പറയണമെന്ന് പെമ്പിളൈ ഒരുമൈ; വെള്ളം കുടിച്ച് മണി

ഏകനായി മന്ത്രി

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (07:58 IST)
വിവാദ പ്രസ്താവനകളുടെ തോഴനാണ് മന്ത്രി എം എം മണി. എവിടെ പ്രസംഗം ആതരിപ്പിച്ചാലും മന്ത്രിയുടെ പരാമർശം വിവാദങ്ങളിലെക്ക് എത്തിയ ചരിത്രമേ ഉള്ളു. മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാണ് മന്ത്രി വീണ്ടും വിവാദങ്ങൾ കൊളുത്തിവിട്ടത്.
 
ദേവികുളം സബ് കലക്ടറെ ഊളമ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നൽകുകയാണ് വേണ്ടതെന്നാണ് മണി ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമൈയ്ക്കെതിരെ അസഭ്യ വർഷവുമായി മന്ത്രി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ മൂന്നാറിൽ സമരം ആരംഭിച്ചു.
 
മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രി മൂന്നാറിൽ നേരിട്ടെത്തി സ്ത്രീകളോട് മാപ്പു പറയണം എന്നാണ് സമരക്കാരുടെ ആവശ്യം. വൺ ടൂ ത്രീ വിവാദത്തിൽ പാർട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കിൽ പെമ്പിളൈ ഒരുമ വിഷയത്തിൽ നേതൃത്വം തന്നെ എം എം മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments