Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 2 നവം‌ബര്‍ 2023 (16:55 IST)
മലപ്പുറം: കൈക്കൂലി കേസിൽ മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. വഴിക്കട വില്ലേജ് ഓഫീസർ കാളികാവ് സ്വദേശി ഭൂതാംകോട്ടിൽ മുഹമ്മദ് സമീറിനെയാണ് വിജിലൻസ് പിടികൂടിയത്.

കൈവശരേഖയ്ക്ക് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. വഴിക്കടവ് കുന്നുമ്മൽപൊട്ടി എൻ.സി.ബിജു സ്വന്തം ഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനംവകുപ്പിന് സമർപ്പിക്കാനായി കൈവശ രേഖ വേണമെന്ന് അപേക്ഷിച്ചു. എന്നാൽ വില്ലേജ് ഓഫീസർ ഇത് വച്ചുതാമസിപ്പിക്കുകയും ആയിരം രൂപ കൈക്കൂലി ഗൂഗിൾ പേ വഴി അയക്കണം എന്നും പറഞ്ഞു.

തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതും പിന്നീട് വിജിലൻസ് ഉപദേശപ്രകാരം പണം നേരിട്ട് നൽകാമെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൈക്കൂലി പണം കൈമാറിയതും വിജിലൻസ് പിടികൂടി.

വില്ലേജ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള ഫയലുകൾക്കിടയിൽ നിന്നാണ് വിജിലൻസ് ഫിനോഫ്തലീൻ പുരട്ടി നൽകിയ ആയിരം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം തൊട്ടടുത്ത് നിന്ന് കണക്കിൽ പെടാത്ത 1500 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം
Show comments