നടിയുടെ ദൃശ്യങ്ങള്‍ ഈ പ്രമുഖന്റെ ഫോണിലേക്ക് പകര്‍ത്തി നല്‍കിയോ ?!

നടിയുടെ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ട് ?!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (15:19 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്നു മറ്റു ഫോണുകളിലേക്കു പകര്‍ത്തിയതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് അന്വേഷണസംഘത്തെ വലയ്‌ക്കുന്നത്.

ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്‌ത നടന്റെ സുഹൃത്തായ അഭിഭാഷകന് പ്രതികള്‍ ദൃശ്യം കൈമാറിയെന്നാണ്‌ പൊലീസിന് ലഭിച്ച വിവരം. അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ നിയമ തടസങ്ങള്‍ ഉള്ളതാണ് പൊലീസിനെ വലയ്‌ക്കുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ വെണ്ണലയിലെ കാനയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് മൊഴി മാറ്റി. ഗോശ്രീ പാലത്തില്‍നിന്നു കായലിലേക്ക്‌ ഫോണ്‍ എറിഞ്ഞുവെന്നാണ്‌ ഇപ്പോള്‍ പറയുന്നത്.

കേസില്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രമുഖനടനും സുനിയും ഒരുമിച്ച്‌ ഫെബ്രുവരി 10ന്‌ ബംഗളുരുവിലേക്ക്‌ വിമാന യാത്ര നടത്തിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുനി സിനിമാ രംഗത്തുള്ള ചില നടന്മാരെയും ബ്ലാക്‍മെയിലിംഗിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments