Webdunia - Bharat's app for daily news and videos

Install App

യുവനടിയെ തട്ടിക്കൊണ്ടു പോയത് ബിനീഷ് കോടിയേരിയെന്ന് രാധാകൃഷ്ണന്‍

യുവനടിയെ തട്ടിക്കൊണ്ടു പോയത് ബിനീഷ് കോടിയേരിയെന്ന് രാധാകൃഷ്ണന്‍

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (15:31 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണന്‍.

സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷാണ്. നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ബിനീഷ് തന്നെയാണെന്നതിനാലാണ് കോടിയേരി തണുപ്പൻ പ്രതികരണം നടത്തുന്നത്. അദ്ദേഹത്തിന്റെ ഈ നടപടി മകനെ രക്ഷിക്കാനാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിസഹായനായി നോക്കി നിൽക്കുകയാണെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരി അത്താണിയില്‍വച്ച് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ മരണപ്പെട്ട സാവന് പേവിഷബാധയേറ്റതെങ്ങനെയെന്ന് ഒരു വിവരവുമില്ല; നായ കടിച്ചതിന്റെ ഒരു പോറല്‍ പോലും ഇല്ല

വീണ്ടും ട്രംപിന്റെ പണി: അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി, ഇന്ത്യക്ക് തിരിച്ചടി

Omar Abdullah vs Mehbooba mufti: സിന്ധുനദീജലതർക്കം, കശ്മീരിൽ മെഫ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രണ്ട് തട്ടിൽ, നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്

അടുത്ത ലേഖനം
Show comments