കുവൈറ്റ് ബാങ്കിനെ പറ്റിച്ച് 806 പേർ അധികവും മലയാളികൾ, ലോൺ കൊടുത്ത് ബാങ്കിന് നഷ്ടമായത് 210 കോടി!

അഭിറാം മനോഹർ
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (19:04 IST)
മലയാളികള്‍ ലോണെടുത്ത് ബാങ്കിനെ പറ്റിച്ചതായി പരാതിപ്പെട്ട് കുവൈറ്റ് ബാങ്ക്. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കാണ് സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയത്. മലയാളികള്‍ ഉള്‍പ്പടെ 806 പേര്‍ 210 കോടിയോളം രൂപ ബാങ്കില്‍ നിന്നും ലോണെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്നാണ് ആരോപണം. അതേസമയം കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലമാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നതെന്നാണ് ലോണെടുത്ത പലരും നല്‍കുന്ന വിശദീകരണം. പരാതിയില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 
മലയാളികള്‍ കൂട്ടത്തോടെ പറ്റിച്ചെന്ന് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും നേരത്തെ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ബാങ്കിനെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ ലോണെടുത്ത് പലരും ആ തുകയുമായി അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കുമടക്കം കുടിയേറിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ നൂറുകണക്കിന് ആളുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് അല്‍ അഹ് ലി ബാങ്കും സമാന പരാതി നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments