Webdunia - Bharat's app for daily news and videos

Install App

എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ സതീശനും ചെന്നിത്തലയും; നാണംകെട്ടെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം

ചെന്നിത്തലയും സതീശനും പേടിച്ചു പിന്മാറിയെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത്

രേണുക വേണു
വ്യാഴം, 20 ഫെബ്രുവരി 2025 (08:42 IST)
Ramesh Chennithala, MB Rajesh, VD Satheesan

മന്ത്രി എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ അതൃപ്തി. എലപ്പുള്ളി സ്പിരിറ്റ് നിര്‍മാണ പ്ലാന്റുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് വെല്ലുവിളിച്ചത്. എന്നാല്‍ ഇരുവരും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാക്കള്‍ രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാത്തത് പാര്‍ട്ടിയെ നാണംകെടുത്താന്‍ കാരണമായെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം. 
 
ചെന്നിത്തലയും സതീശനും പേടിച്ചു പിന്മാറിയെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത്. ഇത് എല്‍ഡിഎഫിന് കൂടുതല്‍ മൈലേജ് ഉണ്ടാക്കുകയും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സംവാദത്തിനു വേറെ ആളെ വിടാമെന്ന ചെന്നിത്തലയുടെ പരാമര്‍ശവും ബൂമറാങ് ആയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. 
 
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്നത് രാജേഷ് തുടരുകയാണ്. സംവാദത്തിനു ചെന്നിത്തലയോ സതീശനോ വരുന്നതല്ലേ മര്യാദയെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ ചോദിച്ചു. 
 
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എംപി പങ്കെടുക്കുമെന്ന് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞതായി അറിഞ്ഞു. സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് ശ്രീ.രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ വി.ഡി.സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ? 
 
ഞങ്ങള്‍ക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവര്‍ രണ്ടുപേരും, ഇവര്‍ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല.
 
വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍, അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ആദ്യം തന്നെ ഞാന്‍ വെല്ലുവിളിച്ചതാണ്. ചില ന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി. പിന്നീടുയര്‍ത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഒടുവില്‍ മഴവെള്ള സംഭരണി സാധ്യമാകില്ലെന്ന വാദം ഉയര്‍ത്തിയപ്പോള്‍, അഹല്യയിലെ മഴവെള്ള സംഭരണി സന്ദര്‍ശിക്കാനായി ഫെബ്രുവരി 17 ന് പോകാന്‍ പ്രതിപക്ഷ നേതാവിനെയും മുന്‍പ്രതിപക്ഷ നേതാവിനെയും വീണ്ടും ക്ഷണിച്ചു. തിങ്കളാഴ്ച അവിടം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്ത് നിന്ന് ഒരാള് പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. 
 
ഈ സംഭവങ്ങള്‍ക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാള്‍ ഗോദയില്‍ ഇറങ്ങുമെന്ന ഈ പുതിയ നമ്പര്‍. പകരം മറ്റൊരാളെ നിയോഗിക്കാന്‍ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള്‍ അകത്തുകയറി

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

അടുത്ത ലേഖനം
Show comments