മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

പരിശോധന ഉണ്ടായാല്‍ പൊലീസിനു സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ലഹരി കച്ചവടത്തിനു സ്ത്രീകളെ ഒപ്പം കൂട്ടിയത്

രേണുക വേണു
ചൊവ്വ, 6 മെയ് 2025 (11:33 IST)
MDMA Case - Arrest

എംഡിഎംഎയുമായി യുവതികള്‍ അടക്കം നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പി.അമര്‍ (32), എം.കെ.വൈഷ്ണവി (27), കുറ്റ്യാടി സ്വദേശി ടി.കെ.വാഹിദ് (38), തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പൊലീസ് 27 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. 
 
പരിശോധന ഉണ്ടായാല്‍ പൊലീസിനു സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ലഹരി കച്ചവടത്തിനു സ്ത്രീകളെ ഒപ്പം കൂട്ടിയത്. കണ്ണൂരില്‍ നിന്ന് കാറില്‍ കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുകയാണ് ഈ സംഘം പതിവായി ചെയ്തിരുന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവര്‍ പിടിയിലായത്. 
 
പ്രമുഖ ഇലക്ട്രോണിക്‌സ് കടയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു സംഘത്തിലെ പ്രധാനിയായ അമര്‍. ലഹരി കച്ചവടം തൊഴിലാക്കാന്‍ വേണ്ടി ഒരു മാസം മുന്‍പ് മാനേജര്‍ ജോലി ഉപേക്ഷിച്ചു. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 
 
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തി വരികയാണ് അറസ്റ്റിലായ ആതിര. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്‌മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയില്‍ കോഴി കച്ചവടമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

അടുത്ത ലേഖനം
Show comments