Webdunia - Bharat's app for daily news and videos

Install App

ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ല, കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് തെളിയിക്കാം: ഇ ചന്ദ്രശേഖരന്‍

മുഖ്യമന്ത്രിക്ക് മറുപടിയുമായി റവന്യുമന്ത്രി

Webdunia
തിങ്കള്‍, 1 മെയ് 2017 (12:05 IST)
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തളളി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കട്ടെയെന്നും ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
കൈയേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാരിന്റെ പണി. അല്ലാതെ എവിടെയെല്ലാമാണ് കുരിശ് വച്ചിട്ടുള്ളതെന്ന് അന്വേഷിച്ച് നടക്കലല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥലം കൈയേറി ഭീമന്‍കുരിശ് സ്ഥാപിച്ചത് ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി ആദ്യം മുതല്‍ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ മേഖലാ തലയോഗത്തില്‍ ഗൂഢാലോചനയുണ്ടെന്ന പരാമര്‍ശം ഊയരുകയും ചെയ്തിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

അടുത്ത ലേഖനം
Show comments