Webdunia - Bharat's app for daily news and videos

Install App

നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:00 IST)
p jayarajan
കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സിപിഐഎം നേതാക്കള്‍ എത്തിയത്. പി ജയരാജന്‍, എം വി ജയരാജന്‍, ടി പി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, നവീന്‍ ബാബുകേസിലെ പ്രതി പി പി ദിവ്യ എന്നിവരാണ് എത്തിയത്.
 
സിപിഐഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് നേതാക്കള്‍ തള്ളിപ്പറഞ്ഞ കൊലപാതകമാണ് 2008 മാര്‍ച്ച് അഞ്ചിന് നടന്ന ബിജെപി പ്രവര്‍ത്തകന്‍ നിഖിലിന്റെ കൊലപാതകം. ഇപ്പോള്‍ ഒന്നാംപ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കളാണ്. ഒരാഴ്ച മുമ്പാണ് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ശ്രീജിത്ത് പരോളിനിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോണ്‍ഗ്രസ് എംഎല്‍എ' എന്ന ടാഗ് ലൈന്‍ ഇനി രാഹുലിനില്ല, പ്രത്യേക ബ്ലോക്കായി ഇരിക്കണം; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

യെമനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം, പ്രസിഡന്റിന്റെ കൊട്ടാരമടങ്ങുന്ന പ്രദേശം ആക്രമിച്ചു

സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍

യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ

അടുത്ത ലേഖനം
Show comments