Webdunia - Bharat's app for daily news and videos

Install App

കടത്തിയ സ്വർണത്തിന് ഭീകര ബന്ധം കണ്ടെത്താനായിട്ടില്ല, പക്ഷേ പ്രതിയ്ക്ക് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (10:47 IST)
കൊച്ചി: നയതന്ത്ര ബാഗ് വഴി കടത്തിയ സ്വർണത്തിന് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്താനായിട്ടില്ലെന്നും അതേസമയം കേസിലെ ഒരു പ്രതിയ്ക്ക് ഐഎസുമായി ബന്ധമുള്ളതായി കണ്ടെത്തി എന്നും എൻഐഎ കോടതിയിൽ. കേസിലെ പന്ത്രണ്ടാം പ്രതി  മുഹമ്മദ് അലിയ്ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കിയത്.  
 
അലിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഐഎസുമായുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് സൂചന. അലിയെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യം കൂടുതൽ വ്യക്തമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. കൈവെട്ട് കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് മുഹമ്മദ് അലി. എന്നാൽ കോടതി ഉയാളെ കുറ്റവിമുക്തനാക്കിയിരുന്നു. സ്വര്‍ണക്കടത്തിന് ഭീകര പ്രവർത്തനങ്ങളുമായി ബന്ധമുണ്ട് എന്നതിന് തെളിവ് എന്താണെന്ന് കോടതി ആവര്‍ത്തിച്ച്‌ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments